"ദാസാ.....ഞാന്‍ നാട്ടിലൊരു വീട് വെക്കാമ്പോവ്വാടോ..ആ പുഴയോരത്തെ വസ്തൂല്.."
"നന്നായി ബാലെട്ടാ..നല്ല കാര്യം..ഇപ്പഴെലും തോന്നീലോ..........പക്ഷെ ബാലേട്ടാ, ചേച്ചീം കുട്ട്യോളും..ഓര് സമ്മതിച്ചോ??"
"ഓര്ടെ സമ്മതം ഇനിയിനിക്ക് വേണ്ടടോ. ഓര്‍ക്കായി ഹോമിച്ചതാ കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ ഇന്‍റെ ജീവിതോം സ്വപ്നങ്ങളും.ഇനി ഞാന് ഇനിക്ക് വേണ്ടി ജീവിക്കാന്‍ പോവ്വാ..ഞാനായിട്ട്. പിന്നെ നെന്നെ കണ്ടോണ്ടാടോ ഞാനിതൊക്കെ സ്വപ്നം കാണുന്നെ. വീടിന്‍റെ പണി തീരും വരെയെങ്കിലും ഇനിക്കിവിടെ നിന്നെ പറ്റൂ. നീയന്നെ വേണം എല്ലാം നോക്കി നടത്താന്‍"
"ഞാനുണ്ടാവും ബാലേട്ടാ. ഇങ്ങളൊന്നോണ്ടും ബേജാറാവണ്ട..."
പിന്നീടെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ദാസന്‍ ഏര്‍പ്പാടാക്കിയ എഞ്ചിനീയര് ഇമെയില്‍ ചെയ്ത് കൊടുത്ത രണ്ടു മൂന്നു പ്ലാനുകളില്‍ നിന്ന് പുഴയിലേക്ക് ജനലുകള്‍ തുറക്കുന്ന ബെഡ്രൂം ഉള്ളത് അയാള്‍ തിരഞ്ഞെടുത്തു. സത്യത്തിൽ അത് മാത്രമായിരുന്നു അയാളുടെ ഡിമാന്റ്റ്.
വിരസമായി ഇഴഞ്ഞു നീങ്ങിയിരുന്ന അയാളുടെ പകലുകൾക്ക് പുതിയൊരു ലക്ഷ്യം വന്നു. പുഴയെ കണി കണ്ടുണരുന്ന പുലരികൾ സ്വപ്നം കണ്ട് രാത്രികളില്‍ അയാള്‍ നന്നായുറങ്ങി.
വീടു പണിയുടെ ഓരോ ഘട്ടവും ദാസൻ വാറ്റ്സാപ്പിൽ ഷെയർ ചെയ്ത ഫോട്ടോകളിലൂടെ അയാളാസ്വദിച്ചു.
"ബാലേട്ടാ... നാളെ തേപ്പു തുടങ്ങാട്ടോ..."
"ഡാ... കാശു വല്ലോം ഇടണോ ഞാൻ ?"
"ഇപ്പൊ ഒന്നും വേണ്ട...വേണ്ടപ്പോ ഞാനറിയിക്കാം. പിന്നെ പറ്റ്വെങ്കി ഇങ്ങള് കുറച്ചു പൂഴി ഇങ്ങോട്ട് കയറ്റി അയച്ചോ. അവ്ടെ അതെമ്പാടൂണ്ടല്ലോ. ഇവ്ടെ ഇപ്പൊ അതാ കിട്ടാനില്ലാതെ."
"ആണോ... പ്രശ്നാവ്വോ ?? "
"ഏയ്..ഞാന്‍ തമാശ പറഞ്ഞതാ. നമ്മുക്കെന്താ പ്രശ്നം. പുഴയല്ലേ മുന്നിൽ. ഒന്നിറങ്ങി വാരണ്ട പണിയേള്ളൂ."
"ഓ.. ഞാനൊന്ന് പേടിച്ചു. ഡോ..നീയില്ലേൽ ഇതൊരു സ്വപ്നം മാത്രായി ശേഷിച്ചേനെ. നെനക്കറിയോ...ഒടുക്കം ഞാന്‍ നാട്ടിൽ വന്നു പോയിട്ടിപ്പോ വർഷം എട്ടു കഴിഞ്ഞു. അന്ന് തൊട്ട് ഞാൻ കൊണ്ട് നടക്കണ സ്വപ്നാത്..."
അയാളുടെ ശബ്ധമിടറിപ്പോയി.
അയാളുടെ ശബ്ധമിടറിപ്പോയി.
"എന്താ ബാലേട്ടാ ഇത്.. ഒക്കെ ശെര്യായില്ലേ ഇപ്പൊ"
ഫ്ലൈറ്റ് വൈകിയത് കാരണം അയാളെത്തിയപ്പോഴേക്കും സന്ധ്യയായി . ഗൃഹപ്രവേശത്തിനു പ്രത്യേക ചടങ്ങും ക്ഷണവുമൊന്നും വേണ്ടെന്ന് അയാളുടെ തീരുമാനമായിരുന്നു. രാത്രി ദാസന്‍റെ വീട്ടിൽ നിന്നും അത്താഴം കഴിച്ച് അയാൾ പുതിയ വീട്ടിലേക്കു പോയി. പുഴയെ കണി കണ്ടുണരുന്ന പുലരി സ്വപ്നം കണ്ടുറങ്ങാനായി.
രാവിലെ കർട്ടൻ നീക്കി ജനലിലൂടെ നോക്കിയ അയാൾക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
*****************************
*****************************
രംഗം: നാലും കൂടിയ മുക്കിലെ ചായക്കട
വറ്റി വരണ്ട പുഴയുടെ മണൽപ്പരപ്പിലൂടെ പെട്ടിയും തൂക്കി നടന്നു പോകുന്ന അയാളെ കണ്ടുവെന്ന് ഒരാൾ പറഞ്ഞു.
പുതിയ വീടിന്‍റെ ഗേറ്റിൽ തൂക്കിയ "വീട് വില്പ്പനക്ക്" എന്ന ബോർഡ് കണ്ടുവെന്ന് മറ്റൊരാളും സാക്ഷ്യപ്പെടുത്തി.
"ഇതീ ഗൾഫുകാരുടെ സ്ഥിരം പരിപാടിയാ. നല്ലൊരു സ്ഥലം നോക്കി വീട് വെക്കും. പണി കഴിഞ്ഞാ പിറ്റേന്ന് തന്നെ വിക്ക്വേം ചെയ്യും. ലാഭം എത്ര്യാന്ന് വെച്ചിട്ടാ!!"
ഈ പൊതു പ്രസ്ഥാവനയോടെ രംഗം അവസാനിക്കുന്നു.
ഈ പൊതു പ്രസ്ഥാവനയോടെ രംഗം അവസാനിക്കുന്നു.
പുഴ വറ്റിച്ച് പുഴക്കരയില്‍ ബംഗ്ലാവ് പണിയും നാം!!
ReplyDelete