ബസിൽ മുടിഞ്ഞ തിരക്കാണ്. ഒന്നിരിക്കാൻ പോയിട്ട് കാലുറപ്പിച്ചു നില്ക്കാൻ പോലും സ്ഥലമില്ല.നാശം....അയാൾ മുതലാളിയെ കണക്കിന് പ്രാകി. അതിനു അയാൾക്ക് തക്കതായ കരണവമുണ്ട്.ചോറ്റുപാത്രമൊക്കെ എടുത്ത് വെച്ച് ട്രെയിനിന്‍റെ സമയം കണക്കാക്കി ഇറങ്ങാൻ നിക്കുമ്പോഴാ മുതലാളി വിളിച്ചത്.
"രമേശാ..മൂപ്പർക്കാ ബാറ്റേടെ പുത്യേ മോഡലൊക്കൊന്നു കാട്ടിക്കൊട്"
"അല്ല..മമ്മാലിക്ക..എനിക്ക് എളയോളേം കൊണ്ടൊന്ന് ആസ്പത്രീ പോണം. ഞാമ്പറഞ്ഞീർന്നു.... ഇപ്പോ എറങ്ങീലെൽ പാസഞ്ചർ കിട്ടൂല."
അയാൾ തല ചൊറിഞ്ഞു.
"എന്നാ ഇഞ്ഞു പൊയ്ക്കോ.വണ്ടി കിട്ടാണ്ടാവണ്ട..ആ പിന്നെ....നാളെ ഇങ്ങട്ട് പോരണ്ട...പണി വേറെ എവ്ടെലും നോക്കിക്കോ"
ഒരൊറ്റ പഞ്ച് ഡയലോഗിൽ മൂപ്പരാ സീനിന് കട്ട് പറഞ്ഞു.
വൈകി കേറി വന്ന കസ്റ്റമറാകട്ടെ ബാറ്റ ചെരുപ്പുകളുടെ ഗുണമേന്മയെയും ഈടിനേയും പറ്റി പുകഴ്ത്തിയും കാലഹരണപ്പെട്ട മോഡലുകളെയും വിലക്കൂടുതലിനെയും പറ്റി ഇകഴ്ത്തിയും പറഞ്ഞു കൊണ്ട് ഇറങ്ങി പോയി.
ഒടുക്കം രമേശനാ ബസിൽ കമ്പിയിൽ തൂങ്ങി നിൽപ്പുമായി.
കക്ഷത്തിൽ ബാഗും വെച്ചു ഒരു കൈ കൊണ്ട് പിടിച്ചു ബാലൻസ് ചെയ്യുന്നതിനാൽ, ഓരോ തവണ ബ്രേക്ക് ഇടുമ്പോഴും മുന്നിൽ നിൽക്കുന്ന തരുണീമണികളുടെ രൂക്ഷമായ നോട്ടങ്ങൾക്കു അയാൾ പാത്രമാകുന്നുണ്ട്.
ഭാഗ്യത്തിന് വണ്ടി തലശ്ശേരി ടൗണിലെത്തിയപ്പോഴേക്കും അയാൾക്ക് സീറ്റ് കിട്ടി. കിട്ടിയെന്നു പറഞ്ഞാ ശെരിയാവില്ല. സീറ്റിലിരിക്കുന്നയാൾ എണീക്കുന്നതിനു മുൻപ് തന്നെ ഊർന്നിറങ്ങി ഇരുന്നതിനാൽ ആ സീറ്റിൽ നട്ടിരുന്ന പല കണ്ണുകളെയും വെട്ടിക്കാനായി. അയാളുടെ വായിൽ നിന്നും വീണ പച്ചത്തെറിയെ വളിഞ്ഞ ചിരിയോടെ ബ്ലോക്ക് ചെയ്ത് പതുക്കെ സീറ്റിലമർന്നു.
ബസ് സ്റ്റാൻഡിൽ കയറിയപ്പോഴേക്കും തിരക്കൊന്നൊതുങ്ങി. അടുത്തിരുന്ന ആളെണീറ്റതിനാൽ അയാൾ ജനലരികിലേക്കു നീങ്ങിയിരുന്നു.അപ്പോഴാണ് ഒരു സ്ത്രീ ഒക്കൊത്തൊരു കുട്ടിയുമായി തിരക്കിലൂടെ നൂണ്ടു വന്ന് അയാളുടെ സീറ്റിനരികെ നിൽപ്പുറപ്പിച്ചത്.കൊച്ചിന് ഒക്കത്തെടുക്കേണ്ട പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തന്‍റെ സുമേടത്ര വരും. അയാളോർത്തു.
"കുട്ട്യേ വേണേൽ ഇങ്ങോട്ടിരുത്തിക്കോളൂ" എന്ന് ഞാൻ പറഞ്ഞതും, ആ കൊച്ചു ഊർന്നിറങ്ങി മടിയിൽ കയറി ഇരുന്നതും ഏതാണ്ടൊരുമിച്ചായിരുന്നു.
ഇരിപ്പുറപ്പിച്ചത് മുതൽ അവള്‍ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ തന്നെ തന്‍റെ പേര് ആർച്ച എന്നാണെന്നും രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചുവെന്നും ഇപ്പൊ അമ്മേടവിടെ പോയി വരുന്ന വഴിയാണെന്നുമെല്ലാം അവൾ പറഞ്ഞു കഴിഞ്ഞു. പുറത്തു കാണുന്ന എന്തിനെ പറ്റിയും നൂറു സംശയങ്ങൾ അവൾക്കുണ്ട്. ഓരോ തവണയും ഓരോന്ന് ചൂണ്ടിക്കാട്ടാൻ കൈ പുറത്തിടുമ്പോൾ അയാൾ വിലക്കുന്നുണ്ടെങ്കിലും അവളതു ഗൗനിക്കുന്നതേയില്ല.
പെട്ടെന്നാണതുണ്ടായത്.
"അമ്മേ...ഈ മാമനെന്നെ പീഢിപ്പിക്കുന്നു..."
അതുവരെ അവരുടെ സംസാരം കൗതുകപൂർവ്വം വീക്ഷിച്ച ആ അമ്മയുടെയും തൊട്ടടുത്തിരുന്ന മദ്ധ്യവയസ്ക്കൻറെയുമുൾപ്പടെ അനേകം കണ്ണുകൾ അയാളുടെ നേരെ തിരിഞ്ഞു.എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ അയാളുടെ മടിയിൽ നിന്നൂർന്നിറങ്ങി അമ്മയുടെ സാരി തുമ്പു പിടിച്ചു, അയാളെ ചൂണ്ടി ആ കുട്ടി വീണ്ടും പറഞ്ഞു:
"കൈ പുറത്തിട്ടാ ഭൂതം പിടിക്കുമ്പറഞ്ഞു മാമൻ പീഢിപ്പിക്യാ"
അവൾ ചിണുങ്ങി.
ആ കുഞ്ഞു നാവിൽ വിളയാടിയ വികടസരസ്വതി ഒന്ന് മൂലം, സർവായുധവിഭൂഷിതരായ മാധ്യമ കോമരങ്ങളുടെ മുന്നില്‍ മുഖം മറക്കാന്‍ വിഫല ശ്രമം നടത്തുന്ന തന്‍റെയും തലകുനിച്ചു നിൽക്കുന്ന സ്വന്തം കുടുംബത്തിന്‍റെയും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയിലുകളുടെയും ചിത്രങ്ങൾ ഒരു തിരശീലയിലെന്ന പോലെ അയാളുടെ മനസിലൂടെ ഓടി മറഞ്ഞു.
"രമേശാ..മൂപ്പർക്കാ ബാറ്റേടെ പുത്യേ മോഡലൊക്കൊന്നു കാട്ടിക്കൊട്"
"അല്ല..മമ്മാലിക്ക..എനിക്ക് എളയോളേം കൊണ്ടൊന്ന് ആസ്പത്രീ പോണം. ഞാമ്പറഞ്ഞീർന്നു.... ഇപ്പോ എറങ്ങീലെൽ പാസഞ്ചർ കിട്ടൂല."
അയാൾ തല ചൊറിഞ്ഞു.
"എന്നാ ഇഞ്ഞു പൊയ്ക്കോ.വണ്ടി കിട്ടാണ്ടാവണ്ട..ആ പിന്നെ....നാളെ ഇങ്ങട്ട് പോരണ്ട...പണി വേറെ എവ്ടെലും നോക്കിക്കോ"
ഒരൊറ്റ പഞ്ച് ഡയലോഗിൽ മൂപ്പരാ സീനിന് കട്ട് പറഞ്ഞു.
വൈകി കേറി വന്ന കസ്റ്റമറാകട്ടെ ബാറ്റ ചെരുപ്പുകളുടെ ഗുണമേന്മയെയും ഈടിനേയും പറ്റി പുകഴ്ത്തിയും കാലഹരണപ്പെട്ട മോഡലുകളെയും വിലക്കൂടുതലിനെയും പറ്റി ഇകഴ്ത്തിയും പറഞ്ഞു കൊണ്ട് ഇറങ്ങി പോയി.
ഒടുക്കം രമേശനാ ബസിൽ കമ്പിയിൽ തൂങ്ങി നിൽപ്പുമായി.
കക്ഷത്തിൽ ബാഗും വെച്ചു ഒരു കൈ കൊണ്ട് പിടിച്ചു ബാലൻസ് ചെയ്യുന്നതിനാൽ, ഓരോ തവണ ബ്രേക്ക് ഇടുമ്പോഴും മുന്നിൽ നിൽക്കുന്ന തരുണീമണികളുടെ രൂക്ഷമായ നോട്ടങ്ങൾക്കു അയാൾ പാത്രമാകുന്നുണ്ട്.
ഭാഗ്യത്തിന് വണ്ടി തലശ്ശേരി ടൗണിലെത്തിയപ്പോഴേക്കും അയാൾക്ക് സീറ്റ് കിട്ടി. കിട്ടിയെന്നു പറഞ്ഞാ ശെരിയാവില്ല. സീറ്റിലിരിക്കുന്നയാൾ എണീക്കുന്നതിനു മുൻപ് തന്നെ ഊർന്നിറങ്ങി ഇരുന്നതിനാൽ ആ സീറ്റിൽ നട്ടിരുന്ന പല കണ്ണുകളെയും വെട്ടിക്കാനായി. അയാളുടെ വായിൽ നിന്നും വീണ പച്ചത്തെറിയെ വളിഞ്ഞ ചിരിയോടെ ബ്ലോക്ക് ചെയ്ത് പതുക്കെ സീറ്റിലമർന്നു.
ബസ് സ്റ്റാൻഡിൽ കയറിയപ്പോഴേക്കും തിരക്കൊന്നൊതുങ്ങി. അടുത്തിരുന്ന ആളെണീറ്റതിനാൽ അയാൾ ജനലരികിലേക്കു നീങ്ങിയിരുന്നു.അപ്പോഴാണ് ഒരു സ്ത്രീ ഒക്കൊത്തൊരു കുട്ടിയുമായി തിരക്കിലൂടെ നൂണ്ടു വന്ന് അയാളുടെ സീറ്റിനരികെ നിൽപ്പുറപ്പിച്ചത്.കൊച്ചിന് ഒക്കത്തെടുക്കേണ്ട പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തന്‍റെ സുമേടത്ര വരും. അയാളോർത്തു.
"കുട്ട്യേ വേണേൽ ഇങ്ങോട്ടിരുത്തിക്കോളൂ" എന്ന് ഞാൻ പറഞ്ഞതും, ആ കൊച്ചു ഊർന്നിറങ്ങി മടിയിൽ കയറി ഇരുന്നതും ഏതാണ്ടൊരുമിച്ചായിരുന്നു.
ഇരിപ്പുറപ്പിച്ചത് മുതൽ അവള്‍ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ തന്നെ തന്‍റെ പേര് ആർച്ച എന്നാണെന്നും രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചുവെന്നും ഇപ്പൊ അമ്മേടവിടെ പോയി വരുന്ന വഴിയാണെന്നുമെല്ലാം അവൾ പറഞ്ഞു കഴിഞ്ഞു. പുറത്തു കാണുന്ന എന്തിനെ പറ്റിയും നൂറു സംശയങ്ങൾ അവൾക്കുണ്ട്. ഓരോ തവണയും ഓരോന്ന് ചൂണ്ടിക്കാട്ടാൻ കൈ പുറത്തിടുമ്പോൾ അയാൾ വിലക്കുന്നുണ്ടെങ്കിലും അവളതു ഗൗനിക്കുന്നതേയില്ല.
പെട്ടെന്നാണതുണ്ടായത്.
"അമ്മേ...ഈ മാമനെന്നെ പീഢിപ്പിക്കുന്നു..."
അതുവരെ അവരുടെ സംസാരം കൗതുകപൂർവ്വം വീക്ഷിച്ച ആ അമ്മയുടെയും തൊട്ടടുത്തിരുന്ന മദ്ധ്യവയസ്ക്കൻറെയുമുൾപ്പടെ അനേകം കണ്ണുകൾ അയാളുടെ നേരെ തിരിഞ്ഞു.എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ അയാളുടെ മടിയിൽ നിന്നൂർന്നിറങ്ങി അമ്മയുടെ സാരി തുമ്പു പിടിച്ചു, അയാളെ ചൂണ്ടി ആ കുട്ടി വീണ്ടും പറഞ്ഞു:
"കൈ പുറത്തിട്ടാ ഭൂതം പിടിക്കുമ്പറഞ്ഞു മാമൻ പീഢിപ്പിക്യാ"
അവൾ ചിണുങ്ങി.
ആ കുഞ്ഞു നാവിൽ വിളയാടിയ വികടസരസ്വതി ഒന്ന് മൂലം, സർവായുധവിഭൂഷിതരായ മാധ്യമ കോമരങ്ങളുടെ മുന്നില്‍ മുഖം മറക്കാന്‍ വിഫല ശ്രമം നടത്തുന്ന തന്‍റെയും തലകുനിച്ചു നിൽക്കുന്ന സ്വന്തം കുടുംബത്തിന്‍റെയും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയിലുകളുടെയും ചിത്രങ്ങൾ ഒരു തിരശീലയിലെന്ന പോലെ അയാളുടെ മനസിലൂടെ ഓടി മറഞ്ഞു.
Nice one
ReplyDelete